മനാമ: ബഹ്റൈനിൽ ഇൗ വർഷം ടൂറിസം സീസണിൽ ഒരുലക്ഷം കപ്പൽ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അധികൃതർ പറഞ്ഞു. അതേസമയം ബുധനാഴ്ച 7,000 സഞ്ചാരികളുമായി രണ്ട് ആഡംബര കപ്പലുകൾ രാജ്യത്തെത്തി. എസ്.എസ്.സി ബെല്ലിസിമ, എ.െഎ.ഡി അപ്രിമ എന്നീ കപ്പലുകളാണ് എത്തിയത്. സന്ദർശകർക്ക് ഹൃദ്യമായ സ്വീകരണമാണ് ബി.ടി.ഇ.എയുടെ നേതൃത്വത്തിൽ നൽകിയത്. മധുരപലഹാരങ്ങളും അറബിക് കോഫിയും നൽകിയാണ് യാത്രികരെ രാജ്യത്തേക്ക് വരവേറ്റത്. ബഹ്റൈെൻറ സമ്പന്നമായ ചരിത്രവും സാംസ്കാരികതയും വിശദീകരിക്കുകയും ജനങ്ങളുടെ ആതിഥ്യമര്യാദയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഫാൽക്കനൊപ്പം ചിത്രമെടുക്കാനും കൈകളിൽ മൈലാഞ്ചി അണിയുന്നതിനും സന്ദർശർക്ക് സൗകര്യം നൽകുകയും ചെയ്തു. രാജ്യത്തേക്ക് എത്തുന്നവരുടെ യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിന് വിവിധ ടൂർ ഒാപറേറ്ററുമായും സർക്കാർ സ്ഥാപനങ്ങളുമായി ബി.ടി.ഇ.എ പ്രവർത്തിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കപ്പലിൽ എത്തിയവർക്ക് രാജ്യത്തെ റോയൽ ഒട്ടകഫാം, മനാമ സൂഖ്, അൽ ഫത്തേ ഗ്രാൻഡ് മോസ്ക്, ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട്, ബഹ്റൈൻ കോട്ട, ബഹ്റൈൻ നാഷനൽ മ്യൂസിയം, ബു മഹേർ ഫോർട്ട്, ശൈഖ് ഇബ്രാഹിം സെൻറർ, മുഹറഖിലെ പഴയ കെട്ടിടങ്ങൾ എന്നിവ പരിചയപ്പെടുത്തി. ബോധവത്കരണം, ആകർഷണീയത, പ്രവേശം, താമസം എന്നിവയുമായി ബന്ധപ്പെട്ട് നാലുപ്രധാന ഘടകങ്ങളിലാണ് ബി.ടി.ഇ.എ വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധിക്കുന്നതെന്ന് സി.ഇ.ഒ നാദെർ ഖാലിദ് അൽ മൊയ്യിദ് ചൂണ്ടിക്കാട്ടി. തുറമുഖം, സമുദ്രസഞ്ചാര സൗകര്യങ്ങളും യാത്രികരുടെ എണ്ണവും വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എണ്ണ ഇതര മേഖലകളുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) വർധിപ്പിക്കുന്നതിെൻറ ഭാഗമായും സാമ്പത്തിക ദർശനം 2030 നേടുന്നതിനുമായി ദേശീയ സമ്പദ് വ്യവസ്ഥയിൽ ടൂറിസം മേഖലയുടെ സംഭാവന ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഒക്ടോബർ മുതൽ അടുത്ത ഏപ്രിൽ വരെയുള്ള സമയത്തായി സീസണിൽ 61 ഡ്രിപ്പുകളിലായാണ് ഒരു ലക്ഷത്തോളം യാത്രികരെ പ്രതീക്ഷിക്കുന്നതെന്നും സി.ഇ.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.