മനാമ: 40ാമത് ജി.സി.സി ഉച്ചകോടി വിജയകരമായതില്‍ മന്ത്രിസഭ യോഗം അനുമോദനം രേഖപ്പെ ടുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ജി.സി.സി ഉച്ചകോടിയെ സംബന്ധിച്ച് വിലയിരുത്തിയത്. സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്താനും മേഖലക്ക് നേരെയുള്ള വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാനും തീരുമാനിച്ചത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയദിനം ആസന്നമായ വേളയില്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും മന്ത്രിസഭ ദേശീയ ദിനാശംസകള്‍ നേര്‍ന്നു. എല്ലാ മേഖലകളിലും ബഹ്റൈന്‍ മുന്നേറ്റം നടത്താന്‍ സാധിച്ചത് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഭരണനേതൃത്വത്തിനു കീഴിലാണെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ആധുനിക പരിപ്രേക്ഷ്യത്തില്‍ രാജ്യത്തെ മാറ്റിയെടുക്കുന്നതിന് അദ്ദേഹത്തിെൻറ നയനിലപാടുകളും കാഴ്ചപ്പാടുകളും ഗുണകരമായിട്ടുണ്ട്. വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താനും സമാധാനത്തോടെയും സുഭിക്ഷതയോടെയും ജനതക്ക് രാജ്യത്ത് ജീവിക്കാന്‍ സാധിക്കട്ടെയെന്നും കാബിനറ്റ് ആശംസിച്ചു.
രാജ്യത്തിനായി രക്തസാക്ഷികളായ സൈനികരെ അനുസ്മരിക്കുകയും അവരുടെ സമര്‍പ്പണം രാജ്യത്തിന് ഏറെ കരുത്തുനല്കുകയും ചെയ്തതായി മന്ത്രിസഭ യോഗം വിലയിരുത്തി. അവരുടെ സേവനങ്ങളെയും ജീവത്യാഗത്തെയും രാജ്യം എന്നും വീറോടെ അനുസ്മരിക്കുമെന്നും പ്രിന്‍സ് സല്മാന് പറഞ്ഞു. ബഹ്റൈന്‍ പൊലീസിെൻറ 100ാം വാര്‍ഷിക പരിപാടി രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ വിജയകരമായി സംഘടിപ്പിച്ചതായി കാബിനറ്റ് വിലയിരുത്തുകയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പൊലീസ് സേന രാജ്യത്തിെൻറ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും കാബിനറ്റ് പ്രത്യേകം ആശംസ നേര്‍ന്നു. യുവാക്കള്‍ക്കും കായികമേഖലക്കും ഹമദ് രാജാവ് നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് കാബിനറ്റ് നന്ദി അറിയിച്ചു. ജി.സി.സി അയേണ്‍മാന്‍ മത്സരം നല്ലനിലയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും വിലയിരുത്തി.
ഗള്‍ഫ് കപ്പ് ബഹ്റൈന്‍ ലഭിച്ചതിലുള്ള പ്രത്യേക സന്തോഷവും നന്ദിയും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്കും ബഹ്റൈന്‍ ജനതക്കും കാബിനറ്റ് നേര്‍ന്നു. മേഖലയില്‍ ബഹ്റൈനെന്ന കൊച്ചുരാജ്യത്തിന് അഭിമാനം നല്കിയ സന്ദര്‍ഭമാണിത്. 24ാമത് ഗള്‍ഫ് കപ്പ് ബഹ്റൈന്‍ നേടിയത് ചരിത്രവിജയമാണ്. എല്ലാ കളിക്കാര്‍ക്കും കാബിനറ്റ് അഭിനന്ദനങ്ങളും അറിയിച്ചു. സന്തോഷത്തില്‍ പങ്കുചേര്‍ന്ന സ്വദേശികള്‍ക്കും പ്രവാസി സമൂഹത്തിനും കിരീടാവകാശി നന്ദി അറിയിച്ചു. നാലാമത് സംരംഭകത്വ അവാര്‍ഡ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് കാബിനറ്റ് ആശംസ നേര്‍ന്നു. കിരീടാവകാശിയുടെ രക്ഷാധികാരത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങ് സ്വകാര്യ മേഖലയിലെ സ്വദേശി സംരംഭകര്‍ക്ക് പ്രോത്സാഹനം നല്കുന്നതായിരുന്നുവെന്ന് വിലയിരുത്തി.
ഇസ്ലാമിക് ബാങ്കുകള്‍ക്ക് വളര്‍ച്ചയുടെ പാതയൊരുക്കിയ രാജ്യമാണ് ബഹ്റൈനെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന അന്താരാഷ്്ട്ര ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ സാധിച്ചത് ഈ രംഗത്ത് ബഹ്റൈെൻറ സ്ഥാനം അടയാളപ്പെടുത്തുന്ന ഒന്നായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. ഗവൺമെൻറ് ഫോറം 2019െൻറ ഭാഗമായി ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് 100 മില്യൺ ദീനാറിെൻറ ഫണ്ട് രൂപവത്കരിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിന് കിരീടാവകാശിയെ കാബിനറ്റ് ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് കാബിനറ്റ് തീരുമാനിച്ചിട്ടുള്ളത്.
ബഹ്റൈനും പാകിസ്താനും തമ്മില്‍ ആരോഗ്യ, മാധ്യമ, വിദ്യാഭ്യാസ, യുവജന, കായിക മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്കി. ഇതുസംബന്ധിച്ച വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശത്തിെൻറ വെളിച്ചത്തിലാണ് നടപടി. ബഹ്റൈനും ബ്രൂെണയും തമ്മില്‍ വിദ്യാഭ്യാസ മേഖലയില്‍ സഹകരിക്കുന്നതിന് കരാറില്‍ ഒപ്പുവെക്കാനും കാബിനറ്റ് അംഗീകാരം നല്കി. ജപ്പാനും ബഹ്റൈനുമിടയില്‍ വിസ ഫീസ് ഒഴിവാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി. ഇരുരാജ്യങ്ങളിലെയും നയതന്ത്ര, സ്പെഷല്‍, ഒൗദ്യോഗിക പാസ്പോര്ട്ടുകളുള്ളവര്ക്കാണ് ഇളവുണ്ടാവുക. ജോയൻറ് സ്റ്റോക്ക് കമ്പനികളുടെ രജിസ്ട്രേഷന് സേവനം വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തില്‍നിന്ന് ബഹ്റൈന്‍ ഹോള്‍ഡിങ് കമ്പനിയിലേക്ക് മാറ്റാന്‍ മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിസഭ തീരുമാനം സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.