മനാമ: ഇന്ത്യൻ സ്കൂളിലെ സോപാനം വാദ്യസംഗമം വേദിയിൽ പിന്നണി വായിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബഹ്റൈൻ പ്രവ ാസിയും റിഥം കേമ്പാസർ കലാകാരനുമായ രാജീവ്. പരിപാടിയുടെ തൊട്ടുമുമ്പാണ് രാജീവിെൻറ ഭാര്യ അശ്വതിയുടെ പിതാവ് കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര ഇടശ്ശേരി വീട്ടിൽ റാവു( 73), സഹോദരൻ അനുരാഗ് (35) എന്നിവർ ആറ്റിങ്ങൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്ന വിവരം രാജീവറിയുന്നത്. തൽക്കാലം മനസ്സിെൻറ വേദന മാറ്റിവെച്ചു, പരിപൂർണ കലാകാരനായി റിഥംവായനയിൽ രാജീവ് മുഴുകി. അതാകെട്ട, ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുകയും ചെയ്തു.
ഇൗ സംഭവങ്ങൾ എല്ലാം അറിഞ്ഞ സഹപ്രവർത്തകരും കണ്ണുനിറഞ്ഞാണ് അദ്ദേഹത്തിെൻറ പ്രകടനത്തിന് സാക്ഷിയായതും. വീട്ടിലുള്ള ഭാര്യയെ ഇൗ വിവരം എങ്ങനെ അറിയിക്കും എന്ന ചിന്തകൂടിയായപ്പോൾ രാജീവ് ആകെ തളർന്നനിലയിലായിരുന്നു. താൻ കാരണം അരങ്ങിലുള്ളവരും സദസ്സിലുള്ളവരും നിരാശപ്പെടാൻ പാടില്ലായെന്നുള്ള ചിന്തയിൽ മനസ്സിനെ പാകത വരുത്തി പിന്നണി വായിച്ചുതീർത്തു. ഒടുവിൽ പരിപാടി വൻവിജയമായപ്പോൾ അഭിനന്ദിക്കാൻ എത്തിയവരെ കാത്തുനിൽക്കാതെ രാജീവ് ഭാര്യയെ ദുരന്തവിവരം അറിയിക്കാൻ വീട്ടിലേക്കു പായുകയായിരുന്നു. ഞായറാഴ്ച രാവിലെ രാജീവും ഭാര്യ അശ്വതിയും നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.