മനാമ: നീണ്ടുവരുന്ന തലമുടി മുറിക്കുമ്പോൾ അത് പാഴാക്കാതെ ഏതെങ്കിലും ആവശ്യമുള്ള രോ ഗികൾക്ക് ലഭിക്കണമെന്ന ഫാസ്ബിയയുടെ ആഗ്രഹം സഫലമായി. ഇബ്നു ഹൈത്തം സ്കൂളിലെ എട്ടാംക്ലാസുകാരിയാണ് ഫാസ്ബിയ. തെൻറ തലമുടി ദാനംചെയ്യണമെന്ന ആഗ്രഹം പിതാവ് ഫിറോസ് മാഹിയെ അറിയിച്ചപ്പോൾ അദ്ദേഹം കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീമുമായി വിവരം പങ്കുവെച്ചു.
തുടർന്ന് ബഹ്റൈൻ കാൻസർ സൊസൈറ്റി നിർദേശിച്ച ‘ഹെഡ് ടു റ്റിയൂ’ എന്ന ലേഡി സലൂണിൽ ഫാസ്ബിയ തെൻറ തലമുടിയുടെ നല്ല ഭാഗം നൽകി മാതൃക കാണിച്ചു. റേഡിയേഷനും കീമോയും വഴി തലമുടി കൊഴിയുന്ന സ്ത്രീകൾക്ക് വിഗുണ്ടാക്കാൻ തലമുടി ദാനംചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഇങ്ങനെ തലമുടി നൽകാൻ ആഗ്രഹമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും സിഞ്ചിലെ പ്രസ്തുത സലൂണുമായി 17252505 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.