മനാമ: അറബ് ഇന്‍വെസ്റ്റേഴ്സ് സമ്മേളനത്തിന് തിങ്കളാഴ്ച ബഹ്റൈനില്‍ തുടക്കമാവു ം. രാജാവ് ഹമദ് ബിന്‍ ഈസ ആല് ലഖീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനം മൂന്നുദ ിവസം നീണ്ടുനില്‍ക്കും. ഇതോടനുബന്ധിച്ച് മൂന്നാമത് അന്താരാഷ്ട്ര നിക്ഷേപ, സംരംഭക ഫോറവും നടക്കും. ‘നാലാമത് വ്യാവസായിക വിപ്ലവം: ഭാവി നിര്‍മാണം- ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ നേതൃത്വവും പുതുമയും’ എന്ന പ്രമേയത്തിലാണ് സമ്മേളനം. വിവിധ രാഷ്ട്രങ്ങളില്‍നിന്നായി 1500ലധികം പേര് സംബന്ധിക്കുമെന്നാണ് കണക്കാക്കുന്നത്. അറബ് മേഖലയിലെ സാമ്പത്തിക വളര്‍ച്ച, നിക്ഷേപ മേഖലയിലെ ചടുലത, ഡിജിറ്റല്‍ വിപ്ലവത്തിലെ പുതുമകള്‍ എന്നിവയെ സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യമായും സമ്മേളനത്തില്‍ നടക്കുക.
വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള വന്‍കിട നിക്ഷേപകര്‍, കമ്പനികള്‍, ഒൗദ്യോഗിക പ്രതിനിധികള്‍ എന്നിവരും സമ്മേളനത്തില്‍ ഭാഗഭാക്കാകും. ഇത്തരമൊരു സമ്മേളനം രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ ബഹ്റൈനില്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് സമീര്‍ അബ്ദുല്ല നാസ് വ്യക്തമാക്കി. ചേംബര്‍ ഓഫ് കോമേഴ്സ് രൂപവത്കരിച്ചതിെൻറ 80 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് ഈ പ്രമേയത്തില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലയില്‍ ശക്തമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചത് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നയനിലപാടുകളാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.