മനാമ: നാലാം കടൽമേളക്ക് ബഹ്റൈൻ ആതിഥ്യമരുളാൻ ഒരുങ്ങുന്നു. നവംബർ ഏഴു മുതൽ 16 വരെ മ േള മറാസി ബീച്ചിൽ നടക്കും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) യുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തിെൻറ സമുദ്രവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ചരിത്രത്തെ ഒാർക്കാനും അതു പുതുതലമുറക്കും സഞ്ചാരികൾക്കും പകർന്നുനൽകുകയുമാണ് മേളയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. കടലുമായി ബന്ധപ്പെട്ട പൈതൃക സംസ്കാരം അനാവരണം ചെയ്യുന്ന പ്രദർശനങ്ങളും കലാസാംസ്കാരിക പരിപാടികളും മേളയുടെ സവിശേഷതയായിരിക്കും.
എല്ലാ പ്രായത്തിലുള്ളവർക്കും മികച്ച അനുഭവങ്ങളും കൗതുകവും നൽകുന്ന തരത്തിലാണ് മേളയുടെ രൂപകൽപനയെന്നും അധികൃതർ പറഞ്ഞു. ഇൗ വർഷത്തെ കടൽമേളയിൽ വാട്ടർ സ്പോർട്സ് ഏറെ ആകർഷകമാകും. ബോട്ട് സവാരി, പരമ്പരാഗത സംഗീത പ്രകടനങ്ങൾ, കരകൗശലവസ്തുക്കളുടെയും മുത്തുകളുടെയും പ്രദർശനവും കാണികളെ ഏറെ ആകർഷിക്കും. മേളയിൽ ധാരാളം വിനോദപരിപാടികളും ഉൾപ്പെടുത്തും. മ്യൂസിയം, ഒൗട്ട്ഡോർ സിനിമ, കുട്ടികൾക്കായി കളിസ്ഥലം എന്നിവയുമുണ്ടാകും. ടൂറിസം മേഖലയെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും കടൽമേളയുടെ ലക്ഷ്യമാണെന്നും ബി.ടി.ഇ.എ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.