????????????????? ?????????? ?????? ?????? ??????????? ????? ??????

സമാധാനത്തിനുള്ള യു.എന്‍ ശ്രമങ്ങള്‍ വ്യാപിപ്പിക്കണം –പ്രധാനമന്ത്രി

മനാമ: സമാധാനത്തിനായി യു.എന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമ ാക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. യു.എ ന്‍ രൂപവത്കരണത്തിെൻറ വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുസ്ഥിര വികസനത്തിനായി യു.എന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ആശാവഹമാണ്. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ അനുഭവ സമ്പത്തുകള്‍ കൈമാറുകയും അതുവഴി ഒപ്പത്തിനൊപ്പം മുന്നോട്ട് പോകാനും സാധിക്കും. സമാധാനവും സുരക്ഷയുമുള്ള രാജ്യങ്ങളും സമൂഹവും സൃഷ്ടിക്കാന്‍ സാധിച്ചാല്‍ വികസനവും സാമ്പത്തിക വളര്‍ച്ചയും നേടാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി, ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിന് സമൂഹത്തില്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണ്. പരിസ്ഥിതിക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ അവസാനിപ്പിക്കുകയും അതുവഴി ഭാവി തലമുറക്ക് ഭൂമി സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യേണ്ടത് ബാധ്യതയാണ്.

കഴിഞ്ഞ 75 വര്‍ഷമായി യു.എന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമായിരുന്നു. കൂടുതല്‍ സുരക്ഷയും സമാധാനവുമുള്ള ലോകം കെട്ടിപ്പടുക്കുന്നതിനാണ് യു.എന്‍ ശ്രമിക്കുന്നത്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനും സമാധാനപൂര്‍ണമായ ജീവിതം ഉറപ്പുവരുത്താനും ശക്തമായ ശ്രമവുമായി യു.എന്‍ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ മാറ്റങ്ങളും വെല്ലുവിളികളും പ്രതിസന്ധികളും മനസ്സിലാക്കി ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം നല്‍കാനും സാധിക്കേണ്ടതുണ്ട്. യു.എന്നുമായി അര്‍ഥപൂര്‍ണമായ സഹകരണമാണ് ബഹ്റൈന്‍ പുലര്‍ത്തുന്നത്. വിവിധ യു.എന്‍ പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് ബഹ്റൈെൻറ ഭാഗത്തുനിന്നുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടതാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 യു.എന്‍ ദിനമായി ആചരിക്കുന്ന വേളയില്‍ സമാധാനമുള്ള ലോകത്തിനായി പ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.