മനാമ: ദേശീയ സുരക്ഷ ഉപദേഷ്ടാവായി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫയെ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നിയമിച്ചു. ഉന്നത പ്രതിരോധ സമിതിക്ക് കീഴിലാണിത്. രാഷ്ട്രത്തിെൻ റ ആഭ്യന്തര, സുരക്ഷ, വിദേശനയ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ചുമതല. നിയമന സംബന്ധമായി ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ ചുമതലയേല്‍ക്കുന്നതിനാണ് നിര്‍ദേശം. പുതിയ സ്ഥാനലബ്ധിയില്‍ വിവിധ മേഖലകളില്‍നിന്നും വ്യക്തികളില്‍നിന്നും ശൈഖ് നാസിറിന് അഭിനന്ദന പ്രവാഹമാണ്. റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ് ശൈഖ് നാസിറിന് പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഹമദ് രാജാവ് ഏല്പിച്ച പുതിയ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബഹ്റൈന്‍ യുവത്വത്തിന് മാതൃകയാണ് ശൈഖ് നാസിര്‍. അവരുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും നിറം നല്‍കാനും ആര്.സി.ഒയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും അദ്ദേഹത്തിെൻറ സാന്നിധ്യം ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫയുടെ സ്ഥാനലബ്ധിയില്‍ സന്തോഷം പ്രകടിപ്പിക്കുകയും രാജ്യത്തിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അദ്ദേഹം ഏറ്റെടുത്ത കാര്യങ്ങള്‍ ചടുലമായി ചെയ്തിട്ടുള്ള ചരിത്രമാണുള്ളതെന്നും രാജ്യത്തിെൻറ മികച്ച യുവ വാഗ്ദാനമായി അദ്ദേഹം മാറിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. യുവജന കായിക കാര്യമന്ത്രി അയ്മന് ബിന്‍ തൗഫീഖ് അല്‍ മുഅയ്യദ് ശൈഖ് നാസിറിന് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിെൻറ കഴിവുകളും കാഴ്ചപ്പാടുകളും രാജ്യത്തിെൻറ സുരക്ഷക്കും സമാധാനത്തിനും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. റോയല്‍ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് അലി ബിന്‍ ഈസ ബിന്‍ സല്മാന് ആല് ഖലീഫ, പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, നാഷനല്‍ ഗാര്‍ഡ് കമാൻഡര്‍ ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല് ഖലീഫ, ഫൈസല്‍ ബിന്‍ റാഷിദ് ആല് ഖലീഫ എന്നിവരും ആശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.