മനാമ: ബഹ്റൈെൻറ വിദേശനയം ലോകത്തിെൻറ ആദരവ് പിടിച്ചു പറ്റിയതായി പാര്‍ലമെൻറ് അധ്യ ക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍ വ്യക്തമാക്കി. സര്ബിയയില് നടന്ന അന്താരാഷ്ട്ര പാ ര്ലമെൻറ് യൂനിയന്‍ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അന്താരാഷ്ട്ര വേദികളില്‍ പങ്കാളികളാവുകയും അന്താരാഷ്ട്ര കരാറുകളും മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നതില്‍ രാജ്യം മുന്നിലാണ്. ഇസ്ലാമിക നിയമ വ്യവസ്ഥയിലൂന്നി ദേശീയത ഉയര്‍ത്തിപ്പിടിച്ചാണ് എന്നും ബഹ്റൈന്‍ നിലകൊണ്ടിട്ടുള്ളത്.
രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ ചെറുക്കുകയും ഇതര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെ മാന്യമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഭരണ കാലഘട്ടത്തില്‍ വിദേശകാര്യ നയത്തില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. ലോകത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനുള്ള ശ്രമങ്ങളില്‍ എല്ലാ രാജ്യങ്ങളോടും വേദികളോടുമൊപ്പമാണ് ബഹ്റൈനുള്ളതെന്നത് അഭിമാനകരമാണ്. നിയമ നിര്‍മാണ സഭയും ഭരണ നിര്‍വഹണ സംവിധാനവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പാസാക്കുന്നതിനും പാര്‍ലമെൻറ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര കരാറുകള്‍ രാജ്യം പാലിക്കുന്നത് നിരീക്ഷിക്കുന്നതിലും പാര്‍ലമെൻറ് പങ്കാളിത്തം വഹിക്കുന്നു. സുതാര്യതയും ഉത്തരവാദിത്തവുമാണ് പാര്‍ലമെൻറ് പ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന മതസഹിഷ്ണുതയും സഹവര്‍ത്തിത്വവും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് കിങ് ഹമദ് സെൻറര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റൻസ് സ്ഥാപിച്ചിട്ടുള്ളത്.
സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും ഒഴിവാക്കുന്നതിനും സ്നേഹപൂർവമായ പെരുമാറ്റം സാധ്യമാക്കുന്നതിനും പദ്ധതി ഏറെ ഗുണകരമായിട്ടുണ്ട്. അന്താരാഷ്ട്ര പാര്‍ലമെൻറ് യൂനിയന്‍ രൂപവത്കരണത്തിെൻറ 130 ാം വര്‍ഷത്തില്‍ ഇത്തരമൊരു സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. വരും തലമുറക്കായി സമാധാനവും സ്വസ്ഥതയും ജനാധിപത്യ, പൗരബോധമുള്ള രാജ്യത്തെയും സമൂഹത്തെയും വാര്‍ത്തെടുക്കുന്നതിന് നേതൃത്വം നല്കാന് യൂനിയന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാനം, സഹകരണം, സംവാദം, സുരക്ഷ എന്നിവ പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്. യുദ്ധങ്ങളും സംഘട്ടനങ്ങള്‍ക്കും പകരം നയതന്ത്രവും ചര്‍ച്ചകളും വഴി സമാധാനം സ്ഥാപിക്കാന്‍ സാധിക്കണമെന്നും യൂനിയെൻറ 141ാമത് സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.