ഹമദ് രാജ്യാന്തര തുറമുഖം
ദോഹ: ഗതാഗത മന്ത്രാലയത്തിന്റെ സമുദ്ര ഗതാഗത വകുപ്പ് വഴി ഈ വർഷം രണ്ടാം പാദത്തിൽ 4,415 ഇടപാടുകൾ പൂർത്തിയായതായി. ആകെയുള്ള 4,415 ഇടപാടുകളിൽ 4232ഉം കപ്പൽ മെയിൻ സർവിസ്, മാരിടൈം ലൈസൻസ് സർവിസ്, സൈലർ അഫേഴ്സ് മെയിൻ സർവിസ് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും മാരിടൈം സിസ്റ്റം സർവിസുമായി ബന്ധപ്പെട്ട് 183 ഇടപാടുകൾ മാത്രമാണ് നടന്നതെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
മാരിടൈം ട്രാൻസ്പോർട്ട് അഫേഴ്സ് വഴി കഴിഞ്ഞ വർഷം 14,535 ഇടപാടുകൾ നടന്നതായി ഗതാഗത മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും സുരക്ഷിതമായ സമുദ്ര നാവിഗേഷൻ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി സമുദ്ര ഗതാഗത മേഖല കൂടുതൽ വികസിപ്പിക്കുന്നതിലും ആധുനികവത്കരിക്കുന്നതിലും സമുദ്ര ഗതാഗത മേഖല പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സമുദ്ര സംബന്ധമായ പ്രവർത്തനങ്ങൾക്ക് നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിലും അപകടങ്ങളുമായി ബന്ധപ്പെട്ട പരിശോധന, പരീക്ഷ, അന്വേഷണം എന്നിവയുടെ സാങ്കേതിക, ഭരണനിർവഹണ വശങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും സമുദ്രഗതാഗത മേഖല നിരന്തരം പ്രവർത്തിച്ചു വരുന്നുണ്ട്. അന്താരാഷ്ട്ര യോഗങ്ങളിലും കർമസമിതികളിലും പങ്കെടുക്കുക വഴി വിവിധ ഓഹരിയുടമകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും മേഖല പ്രതിജ്ഞാബദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.