ഹമദ് രാജാവ് റഷ്യ സന്ദര്‍ശിച്ച് തിരിച്ചത്തെി

മനാമ: ബഹ്റൈന്‍ ഭരണാധികാരി  രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ റഷ്യന്‍  സന്ദര്‍ശനശേഷം കഴിഞ്ഞ ദിവസം രാജ്യത്ത് മടങ്ങിയത്തെി. 
റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തുകയും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ധാരണയാവുകയും ചെയ്തു. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഏകാഭിപ്രായം രൂപപ്പെടുത്തുന്നതിനാണ് ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കിയത്. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ സഹകരണത്തിന് ധാരണയായിട്ടുണ്ട്. ഹമദ് രാജാവിനെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് വ്ളാദ്മിര്‍ പുടിന്‍ പറഞ്ഞു. 
ബഹ്റൈനുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ റഷ്യക്ക് താല്‍പര്യമുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 
അറബ് മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ റഷ്യയുമായി  സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായി രാജാവ് പറഞ്ഞു. തീവ്രവാദ ഭീഷണി ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. 
രാജാവ് പുടിന് ബഹ്റൈന്‍ പാരമ്പര്യം വിളിച്ചോതുന്ന സമ്മാനങ്ങളും നല്‍കി. 
ബഹ്റൈനിലത്തെിയ രാജാവിനെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.