45 ദിവസത്തോളം മുറിയിൽ അടച്ചിരുന്നു; ചുഴിയിൽ അകപ്പെട്ടത് പോലെയായിരുന്നു -ഇർഫാൻ ഖാന്റെ മകൻ

 ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ ഇർഫാൻ ഖാന്റേത്. 2020ലെ നഷ്ടങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു നടന്റേത്. ഇർഫാൻ ഖാന്റെ വിയോഗം മകൻ ബബിൽ ഖാനെ മാനസികമായി  തളർത്തിയിരുന്നു. പിതാവിന്റെ വിയോഗം ഉൾക്കൊള്ളാൻ ആദ്യം കഴിഞ്ഞില്ല. വളരെ സമയമെടുത്താണ്  ജീവിത്തിലേക്ക് മടങ്ങി വന്നതെന്നും ബബിൽ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ ദിനങ്ങളിൽ പിതാവിന്റെ വിയോഗം വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒരാഴ്ച കടന്നുപോയി, ഞാനൊരു ചുഴിയിലേക്ക് അകപ്പെട്ടത് പോലെയാണ്  തോന്നിയത്. അദ്ദേഹത്തിന്റെ ശൂന്യത കാര്യങ്ങൾ വളരെ മോശമാക്കി. ഒന്നര മാസത്തോളം അടച്ചിട്ട മുറിയിൽ കഴിഞ്ഞു. ഏകദേശം 45 ദിവസത്തോളം അവിടെ ഇരുന്നു.

പിതാവിന്റെ വിയോഗം ഉൾക്കൊണ്ടതിനെ കുറിച്ചും ബബിൽ പറഞ്ഞു.' അദ്ദേഹത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളുകൾ നീണ്ടു പോകുമായിരുന്നു. അതുപോലെ മടങ്ങി വരുമെന്ന് ആദ്യം മനസിനെ ബോധ്യപ്പെടുത്തി. ഇത് അനിശ്ചിതകാല ഷൂട്ടിങ് ഷെഡ്യൂളാണെന്ന് ഞാൻ പതുക്കെ മനസിലാക്കാൻ തുടങ്ങി. അദ്ദേഹം  ഇനി തിരികെ വരില്ല. എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടു. വാക്കുകളിൽ വ്യക്തമാക്കാൻ കഴിയാത്ത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണത്' -ബബിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Babil Khan on his state after father Irrfan Khan's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.