ഏഴ് ദിവസം കൊണ്ട് 200 കോടി; റെക്കോർഡുകൾ തകർത്ത് മോഹൻലാലിന്റെ 'ദൃശ്യം 3'
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദൃശ്യം' വീണ്ടും ചരിത്രം കുറിക്കുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' തിയേറ്ററുകളിൽ റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ വേൾഡ് വൈഡായി 200 കോടി രൂപ ഗ്രോസ് കളക്ഷൻ മറികടന്നു.
ദൃശ്യം സീരീസിലെ 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ചിത്രമാണിത്. ഒന്നാം ഭാഗം (2013) പരിമിതമായ ബജറ്റിലാണ് റിലീസ് ചെയ്തത്. രണ്ടാം ഭാഗമാകട്ടെ (2021) കോവിഡ് പ്രതിസന്ധികൾ കാരണം നേരിട്ട് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. അതിനാൽ തിയേറ്ററുകളിൽ ഒരേസമയം റിലീസ് ചെയ്ത മൂന്നാം ഭാഗത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
മെയ് 21-ന് ആഗോളതലത്തിൽ വൻ റിലീസായി എത്തിയ ചിത്രം തിയേറ്ററുകളിൽ അഭൂതപൂർവമായ ജനത്തിരക്ക് നിലനിർത്തിയാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. ചലച്ചിത്ര വിപണിയിലെ ഔദ്യോഗിക ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട ഏഴാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട്, ആഗോള ഗ്രോസ് കളക്ഷൻ (₹200 കോടിക്ക് മുകളിൽ), ഇന്ത്യൻ നെറ്റ് കളക്ഷൻ (₹75.30 കോടി), ഇന്ത്യൻ ഗ്രോസ് കളക്ഷൻ (₹87.38 കോടി), വിദേശ ഗ്രോസ് കളക്ഷൻ ( ₹95.70 കോടി ) എന്നിങ്ങനെയാണ്.
ഏഴാം ദിവസം വിദേശത്തുനിന്ന് മാത്രം ₹5 കോടി നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം ₹6.65 കോടി നെറ്റ് കളക്ഷനും നേടി. ഇത് ആറാം ദിവസത്തെ കളക്ഷനേക്കാൾ 2.3% കൂടുതലാണിത്. ബോക്സ് ഓഫീസിൽ രാജകീയ ഭരണം തുടരുന്ന സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്. മുൻപ് റിലീസ് ചെയ്ത L2: എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്.
ആരാധകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
സിനിമയുടെ ഈ ചരിത്രവിജയത്തിൽ നന്ദി അറിയിച്ചുകൊണ്ട് നായകൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. "മൂന്ന് സിനിമകൾ. മൂന്ന് അധ്യായങ്ങൾ. തകരാത്ത ഒരു അഭേദ്യമായ ബന്ധം. ജോർജുകുട്ടിയോടും കുടുംബത്തോടുമൊപ്പം ഇത്രയും കാലം സഞ്ചരിച്ചതിന് നന്ദി" - മോഹൻലാൽ കുറിച്ചു.
നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ആഗോള പട്ടികയിൽ ചിത്രം ആറാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. വരും വാരങ്ങളിലും വലിയ മത്സരങ്ങളില്ലാത്തതിനാൽ ചിത്രം ബോക്സ് ഓഫീസിൽ ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.