ജീവിതവീഥിയിലോടിത്തളർന്നു ഞാൻ,
എവിടെയോ കല്ലിൽ തട്ടി വീണു.
മുറിവേറ്റ പാദത്തിൽ നിന്നുതിർന്നു,
ചുടുചോരതൻ ചുവന്ന ധാര!
‘ഓടിവാ തനയാ...’ എന്നാർത്തനാദം കേ-
ട്ടോടിയെത്തി പ്രിയപുത്രനപ്പോൾ.
കുത്തിയൊലിക്കും രുധിരം തടുക്കുവാ-
നവനെെൻറ വസ്ത്രം കീറിടുമ്പോൾ...
‘നിൽക്കൂ...’ തടുത്തു ഞാൻ, പുത്രൻ സ്തംഭിച്ചു,
‘എന്തിനീ ചോരയൊഴുക്കുന്നു താതാ?’
‘മകനേ, ഈ ചുവപ്പിനൊരു മൂല്യമുണ്ട്,
ലോകം കാണണം ഈ നോവിെൻറ മുദ്ര!
മരുന്നല്ല, വേഗമെടുക്കൂ നീ ദൃശ്യ-
മൊപ്പിയെടുക്കും കറുത്ത യന്ത്രം!
വേദനയല്ല, വാർത്തയാണാവശ്യം,
കാണികളേറെയുണ്ട് മുഖപുസ്തകത്തിൽ.’
കാമറക്കണ്ണുകൾ മിന്നിമറഞ്ഞു,
ചോര വാർന്നൊഴുകും പാദചിത്രം.
‘പോസ്റ്റ് ചെയ്യൂ വേഗം...’ ഞാനുരച്ചീടവേ,
അന്തംവിട്ടു നിന്നു, എെൻറ മകൻ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.