മുഖപുസ്തകത്തിലെ ചോരപ്പാടുകൾ

ജീവിതവീഥിയിലോടിത്തളർന്നു ഞാൻ,

എവിടെയോ കല്ലിൽ തട്ടി വീണു.

മുറിവേറ്റ പാദത്തിൽ നിന്നുതിർന്നു,

ചുടുചോരതൻ ചുവന്ന ധാര!

‘ഓടിവാ തനയാ...’ എന്നാർത്തനാദം കേ-

ട്ടോടിയെത്തി പ്രിയപുത്രനപ്പോൾ.

കുത്തിയൊലിക്കും രുധിരം തടുക്കുവാ-

നവനെെൻറ വസ്ത്രം കീറിടുമ്പോൾ...

‘നിൽക്കൂ...’ തടുത്തു ഞാൻ, പുത്രൻ സ്തംഭിച്ചു,

‘എന്തിനീ ചോരയൊഴുക്കുന്നു താതാ?’

‘മകനേ, ഈ ചുവപ്പിനൊരു മൂല്യമുണ്ട്,

ലോകം കാണണം ഈ നോവിെൻറ മുദ്ര!

മരുന്നല്ല, വേഗമെടുക്കൂ നീ ദൃശ്യ-

മൊപ്പിയെടുക്കും കറുത്ത യന്ത്രം!

വേദനയല്ല, വാർത്തയാണാവശ്യം,

കാണികളേറെയുണ്ട് മുഖപുസ്തകത്തിൽ.’

കാമറക്കണ്ണുകൾ മിന്നിമറഞ്ഞു,

ചോര വാർന്നൊഴുകും പാദചിത്രം.

‘പോസ്റ്റ് ചെയ്യൂ വേഗം...’ ഞാനുരച്ചീടവേ,

അന്തംവിട്ടു നിന്നു, എെൻറ മകൻ!

Tags:    
News Summary - Stains of blood upon the Book of Faces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.