പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 1.450 കിലോ കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി.ജി. ഷാനുവാണ് (38) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
ജില്ലയിലെ അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കിടയിൽ ചില്ലറ വിൽപനക്കായാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്.ഐമാരായ വി. ഹേമലത, എം. അജാസുദ്ദീൻ, ജി.ബി. ശ്യാംകുമാർ, എ.എസ്.ഐമാരായ സി. ദേവി, വാസുദേവൻ ഉണ്ണി, സീനിയർ സി.പി.ഒമാരായ എം. സുനിൽ, എ. മുഹമ്മദ് സലീം, മുഹമ്മദ്, ആർ. വിനേഷ്, സി.പി.ഒ കെ. ദിലീപ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.