വീട് കയറി അതിക്രമം: പ്രതികളായ അച്ഛനും മക്കളും ഉൾപ്പെട്ട ആറംഗ സംഘത്തെ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടി

പന്തളം : വീട് കയറി അതിക്രമം നടത്തി കുടുംബാംഗങ്ങളെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടെ ആറംഗ സംഘത്തെ പന്തളം പോലീസ് തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടി. കുളനട,ഉളനാട്,കരിമല,കോഴിമലപുത്തൻവീട്ടിൽ കുഞ്ഞുമോൻ (55),മക്കളായ , ബിബിൻ (32), സിബിൻ, ( 29 ), അയൽവാസിയും സുഹൃത്തുക്കളുമായ കുളനട,

ഉളനാട്,ബിനു ഡാനിയൽ (42),കുളനട,ഉളനാട്,കരിമല വല്യയ്യത്ത്,ഉമേഷ് കുമാർ (32),കുളനട,ഉളനാട്,കരിമല,ചിഞ്ചു ഭവനിൽ,സഞ്ജു (22) , എന്നിവരെയാണ് പന്തളം പോലീസ് സാഹസികമായി പിടികൂടിയത്. നിരവധി അടിപിടി കേസിലെ പ്രതികളായ സംഘം കഴിഞ്ഞ മാസം 15ന് കുളനട ,പാണിൽ, ചൂടുകാട്ടിൽ വല്യത്തകിഴക്കേതിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലെ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. തമിഴ്നാട്ടിലെ വിവിധ ലോഡ്ജികളിൽ മാറിമാറി താമസിച്ച സംഘത്തെ പിടികൂടാൻ പോലീസ് പ്രത്യേകത ടീമിനെ ഉൾപ്പെടുത്തിയിരുന്നു.

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒളിവിലായിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി വി അജിതിൻ്റെ നിർദ്ദേശപ്രകാരം അടൂർ , ഡി.വൈ.എസ്.പി, ആർ ജയരാജിൻ്റെ നേതൃത്വത്തിൽ പന്തളം എസ് .എച്ച്. ഒ പ്രജീഷ് ശശി, എസ്. ഐ ബി. അനിൽകുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , വിഷ്ണുനാഥ് എന്നിവരടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Trespassing at home: Police nabbed a six-member gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.