പിടിയിലായവർ

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ

നേമം: വിളപ്പിൽശാല സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ചെറുകോട് എൽ.പി സ്‌കൂളിന് സമീപം അജീഷ് ഭവനിൽ ഐ. ആന്‍റണി (47), രണ്ടാം പ്രതി കാരോട് കരുമത്തിൻമൂട് ബിനു ഭവനിൽ എ. ഭാസ്‌കരൻ (60), മൂന്നാംപ്രതി പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിൻകര പുത്തൻ വീട്ടിൽ സി.ശശി (55) എന്നിവരാണ് പിടിയിലായത്. 

34 വയസ്സുകാരിയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച യുവതി വിളപ്പിൽശാല ഗവ. ആശുപത്രിയിൽ ചികിൽസതേടിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൗൺസിലിംഗിനിടെ പീഡനവിവരം പുറത്തറിയുന്നത്.

ആശാ വർക്കറുടെ സഹായത്തോടെ വ്യാഴാഴ്ച യുവതി തൈക്കാട് ആശുപത്രിയിൽ തുടർചികിൽസ തേടി. മെഡിക്കൽ കോളേജ്, മുളയറ കട്ടയ്ക്കോട് ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - three arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.