ആറ്റിങ്ങൽ: ഒമ്പത് വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് പ്രതിക്ക് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും.
കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനാണ് മനു എന്ന പ്രശാന്തിന് (33) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ ടി.പി ശിക്ഷ വിധിച്ചത്.
ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴ തുകയും ശിക്ഷ ഉത്തരവായതിൽ, പ്രതി പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് ശിക്ഷയും വിധി ഉത്തരവിലുണ്ട്. പിഴ ശിക്ഷ തുകയിൽ 25,000 രൂപ അതിക്രമത്തിനിരയായ കുട്ടിക്ക് നൽകണം.
പ്രോസിക്യൂഷൻ 10 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളെ ആധാരമാക്കുകയും ചെയ്ത കേസിൽ, മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന നിലയിൽ കൂടി പ്രതി നിരപരാധിയാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി.
2015ൽ കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം ഹാജരാക്കിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹ്സിൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.