പാലക്കാട്: ആർ.പി.എഫും എക്‌സൈസ് ആന്‍റി നർകോട്ടിക് പ്രത്യേക സ്ക്വഡും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 4.2 കിലോ കഞ്ചാവുമായി തച്ചമ്പാറ വാഴേമ്പുറം സ്വദേശി ഷാനവാസിനെ (40) അറസ്റ്റ് ചെയ്തു. തച്ചമ്പാറ, കാരാകുറുശ്ശി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി മൊഴി നൽകിയതായി അധികൃതർ പറഞ്ഞു.
പ്രദേശത്ത് സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഷോൾഡർ ബാഗിൽ തുണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ആന്ധ്രപ്രദേശിലെ പല്ലാസയിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗമാണ് പാലക്കാട് എത്തിച്ചത്. റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ആർ.പി.എഫ് ഇൻസ്‌പെക്ടർ സൂരജ് എസ്. കുമാർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ് എസ്.ഐ രമേഷ് കുമാർ, എ.എസ്.ഐ സജി അഗസ്റ്റിൻ, പ്രിവന്‍റിവ് ഓഫിസർ ടി.ജെ. അരുൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.