ഇടുക്കി: മറയൂരിൽ റിട്ട. എസ്.ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് പൊലീസിൽ എസ്.ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകൻ അരുണാണ് കൃത്യം നടത്തിയത്. മൊബൈൽ, ഇന്റർനെറ്റ് ഉപയോഗത്തിന് അടിമയായ അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തെരച്ചിൽ തുടങ്ങി. മറയൂർ കാന്തല്ലൂർ റോഡിൽ സർക്കാർ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലക്ഷ്മണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.