11കാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വർഷം തടവും 20,000 രൂപ പിഴയും

നിലമ്പൂർ: പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാൾക്ക് കോടതി പത്ത് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ കാട്ടിപൊയിൽ സുധീഷ് മോനെ (31) ആണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി (പോക്സോ) ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതക്കു നൽകാനും കോടതി വിധിച്ചു. പ്രതി പിഴ അടച്ചില്ലെങ്കിൽ നാലു മാസം അധികം തടവ് അനുഭവിക്കണം. നിലമ്പൂർ എസ്.ഐ ആയിരുന്ന റസിയ ബംഗാളത്ത്, എ. സജിത്, ശശികുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.

പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാൻസിസ് ഹാജരായി. വഴിക്കടവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Tags:    
News Summary - Rape against 11-year-old girl: Accused gets 10 years in prison and Rs 20,000 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.