വിപിൻ
ശ്രീകുമാർ
വിതുര: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി നഗ്നത പ്രദർശനവും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആനാട് കുന്നത്തുമല വിപിൻ ഹൗസിൽ വിപിൻ ശ്രീകുമാറി(33)നെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമം തടയാൻ ശ്രമിച്ച യുവതിയെ ഇയാൾ ദേഹോപദ്രവം ഏൽപിച്ചു. തടയാനെത്തിയ യുവതിയുടെ മകനെയും പ്രതി മർദിച്ചു. ലഹരിക്കടിമയായ പ്രതി വഴിയിൽ പതിയിരുന്നാണ് യുവതിക്കുനേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളെ വാഹന നമ്പർ പരിശോധിച്ചാണ് പിടികൂടിയത്. സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ മാരായ വിനോദ് കുമാർ, ഇർഷാദ്, എ.എസ്.ഐ പദ്മകുമാർ, എസ്.സി.പി.ഒ രാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.