കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരെ വേറെയും നിരവധി പരാതികൾ. കലൂരിലെ ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിങ്ങും നടന്നിരുെന്നന്നാണ് പരാതിയില്‍ പറയുന്നത്.
വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞ് ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ചെന്നൈയില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഇതോടൊപ്പം സാമ്പത്തിക തട്ടിപ്പ്, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ നടന്നതായും ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.ആലപ്പുഴ സ്വദേശിയായ ഷാജി ചെറായിലാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.