ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഉത്തം നഗർ മേഖലയിലാണ് സംഭവം. ശുഭം, ഭാര്യ ഫതമ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സണ്ണി എന്നയാളെ പൊലീസ് തിരയുകയാണ്.
ഉത്തംനഗറിലെ ശിവ് വിഹാറിലെ കാനയിൽ വലിയ ബാഗ് കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ബാഗ് പുറത്തെടുത്ത് പരിശോധിച്ചപ്പോൾ 30 വയസിനു താഴെ പ്രായമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ബാഗിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വികാസ് നഗർ സ്വദേശിയായ ഉമേഷ് ആണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.