പ്രതി സിദ്ദീഖ്

കർണാടക ആർ.ടി.സി ബസിൽ കഞ്ചാവുകടത്ത്: പ്രതിക്ക് കഠിനതടവും പിഴയും

കാസർകോട്: കർണാടക ആർ.ടി.സി ബസിൽ കഞ്ചാവുകടത്തിയ കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും. മഞ്ചേശ്വരം ചെക് പോസ്റ്റിൽ വെച്ച് പരിശോധന നടത്തവെയാണ് ഒന്നര കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.

ചെർക്കള പൊവ്വൽ മാസ്തിക്കുണ്ടിൽ മുബീന മൻസിലിൽ. മൊയിതീന്റെ മകൻ അബൂബക്കർ സിദ്ദീഖിനെയാണ് കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കഠിനതടവും അനുഭവിക്കണം.

എസ്.പി. മുരളീധരനും സംഘവുമാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇപ്പോഴത്തെ കാസർകോട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജോയ്ജോസഫാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Tags:    
News Summary - Cannabis smuggling in Karnataka RTC bus: Imprisonment and fine for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.