അഞ്ചൽ: ബസ് യാത്രികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ രണ്ടുപേരെ യാത്രക്കാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ ആലഞ്ചേരിയിലാണ് സംഭവം.
കെ.എസ്.ആർ.ടി.സി കൊല്ലം-കുളത്തുപ്പുഴ വേണാട് ബസില്‍ യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസിയുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. ഇവർ ആലഞ്ചേരി ജങ്ഷനിൽ ബസിറങ്ങാൻ ശ്രമിക്കവെ പിന്നില്‍നിന്ന് ആരോ മാലയില്‍ പിടിക്കുന്നത് ശ്രദ്ധയിൽപെട്ടു.
തിരിഞ്ഞുനോക്കിയപ്പോൾ അടുത്തു നിന്നിരുന്ന രണ്ട് തമിഴ്നാട് സ്ത്രീകൾ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് കണ്ടു. തുടർന്ന് ജെസി ബഹളംവെക്കുകയും സഹയാത്രികര്‍ യുവതികളെ തടഞ്ഞുവെച്ചു ഏരൂര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഇന്‍സ്പെക്ടര്‍ എം.ജി. വിനോദിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എം.എസ്. അനീഷ്, ഗ്രേഡ് എസ്.ഐ. റഹീം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്തോഷ്കുമാര്‍, മുഹമ്മദ് അസ്ഹര്‍, അനില്‍കുമാര്‍ എന്നിരടങ്ങുന്ന സംഘമെത്തി സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.