രഞ്ജിത്ത്, പ്രണവ്, സുരേഷ് ,ഗോപി അജ്മൽ

ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ

മുണ്ടക്കയം: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പുഞ്ചവയൽ കല്ലക്കുന്നേൽ വീട്ടിൽ രഞ്ജിത് (27), പുഞ്ചവയൽ പാക്കാനം ദയാഭവനിൽ പ്രണവ് സി. വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ എൻ.ജെ. അജ്മൽ (28) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

പുഞ്ചവയൽ ഭാഗത്ത് പെട്ടി ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ആളെ പ്രതികൾ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് മുഖത്തിന് ഇടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസെടുക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം എസ്.ഐ പി.എസ്. അനീഷ്, എ.എസ്. ബിജു, എ.എസ്.ഐ കെ.ജി. മനോജ്, സി.പി.ഒ റഫീഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനും പ്രണവിനും മുണ്ടക്കയം സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

News Summary - Attempt to kill auto driver: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.