17കാരി കൊല്ലപ്പെട്ട സംഭവം ദുരഭിമാനക്കൊല: അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റിൽ

മംഗളൂരു: മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ അറസ്റ്റിൽ. കൊല്ലപ്പെട്ട നേത്രാവതിയുടെ പിതാവ് പി.പരശുരാമൻ(47), സഹോദരൻ ശിവരാജു(20), അമ്മാവൻ ടി. തുക്കാറാം(50) എന്നിവരാണ് അറസ്റ്റിലായത്.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്ന പട്ടിക വർഗക്കാരിയായ നേത്രാവതി, പട്ടിക ജാതിയിൽ പെട്ട കുമാർ എന്ന യുവാവുമായി പ്രണയത്തിലായി. രണ്ടാഴ്ച മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നു. അന്വേഷിച്ച് കണ്ടെത്തി ഈ മാസം ഒമ്പതിന് കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി തയാറായില്ല.

തുടർന്ന് അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നേത്രാവതി വിഷം കഴിച്ച് മരിച്ചു എന്നാണ് രക്ഷിതാക്കൾ പുറത്ത് പറഞ്ഞത്. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പൊലീസ് ആത്മഹത്യ കേസാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നു ​പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദുരഭിമാനക്കൊല വെളിച്ചത്തു വന്നത്.

Tags:    
News Summary - 17 year old girl killed: Father, brother and uncle arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.