തിരുവനന്തപുരം: പോളിടെക്നിക് പ്രവേശനത്തിെൻറ രണ്ടാം അലോട്ട്മെൻറ് ചൊവ്വാഴ്ച നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് രജിസ്റ്റർ ചെയ്ത വിദ്യാർഥികള്‍ക്ക് ഒന്നാമത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട മറ്റ് ഓപ്ഷനുകളോ ലഭ്യമായാല്‍ അവരുടെ ടി.സി, രജിസ്ട്രേഷന് സ്ലിപ്, മുഴുവന്‍ ഫീസ് (പി.ടി.എ, െഡവലപ്മെൻറ് ഫണ്ട് ഉള്‍പ്പെടെ) നല്കി പ്രവേശനം നേടാം. അഡ്മിഷന് നേടിയാല്‍ ബ്രാഞ്ച്, സ്ഥാപനം എന്നിവ പിന്നീട് മാറാനാവില്ല. പുതുതായി ഒന്നാമത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭ്യമായവര്‍ക്ക് കിട്ടിയ ബ്രാഞ്ചില്‍ സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാം. സെല്‍ഫ് ഫിനാന്‍സ് കോളജിലെ സര്‍ക്കാര്‍ സീറ്റുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് നല്കിയാല് മതി. അലോട്ട്മെൻറ് ലഭിച്ച ബ്രാഞ്ച് വേണ്ടെങ്കില്‍, ഉയര്‍ന്ന ഓപ്ഷന് മാത്രം മതിയെങ്കില്‍ അത് അപേക്ഷയില്‍ നല്കിയ ഉയര്‍ന്ന ഓപ്ഷനുകളായോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യാം. കിട്ടിയ ഓപ്ഷന് നിലനിര്‍ത്തിക്കൊണ്ട് ഉയര്‍ന്ന ഓപ്ഷനുകള്‍ക്ക് ശ്രമിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ (അപേക്ഷയോടൊപ്പം നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍) സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് സൗകര്യം സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ മാത്രമാണുള്ളത്. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ അവ മാത്രമായിരിക്കും നിലനില്ക്കുക. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.