ന്യൂഡൽഹി: ഡാറ്റക്കും ഫോൺവിളിക്കും ഈടാക്കുന്ന നിരക്കുകൾ വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേ ാഡഫോൺ ഐഡിയ വാർത്താപ്രക്ഷേപണ മന്ത്രാലയത്തിന് കത്ത് നൽകി. മൊബൈൽ ഡാറ്റക്ക് നിലവിൽ ഈടാക്കുന്ന തുകയുടെ ഏഴിരട ്ടിയോളം വർധിപ്പിച്ച് ഒരു ജിഗാബൈറ്റിന് (ജിബി) 35 രൂപ ഇൗടാക്കണമെന്നാണ് ആവശ്യം.
ഫോൺ വിളിക്ക് ഒരു മിനിറ്റിന് ആറു പൈസയും മാസ വാടകയായി 50 രൂപയും ആയി പുതുക്കി നിശ്ചയിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങളില്ലെന്നാണ് കമ്പനി പറയുന്നത്. മറ്റു പ്രശ്ങ്ങനൾക്കിടയിൽ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ) പിഴയിനത്തിൽ 53000 കോടി രൂപ അടക്കാനുള്ള സുപ്രീം കോടതി വിധി വന്നതോടെ അതിജീവിക്കാനാകാത്ത വിധം പ്രതിസന്ധി രൂക്ഷമായതായി കമ്പനി പറയുന്നു. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കണമെന്നാണ് ആവശ്യം.
50 ശതമാനത്തോളം നിരക്ക് വർധിപ്പിച്ച് മൂന്നു മാസം തികയുേമ്പാഴാണ് അടുത്ത നിരക്ക് വർധനക്ക് കമ്പനി ഇപ്പോൾ ആവശ്യപ്പെടുന്നത്. എയർടെൽ, ജിയോ അടക്കമുള്ള കമ്പനികളും നിരക്ക് വർധനക്ക് ആവശ്യമുന്നയിക്കാനുള്ള നീക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.