മുംബൈ: െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദ കൊച്ചാറിനെതിരായ കുരുക്ക് മുറുകുന്നു. ന്യൂപവർ എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ ഇടപാടുകൾ അറിയിക്കാൻ ആവശ്യപ്പെട്ടാണ് സെബി നോട്ടീസ് നൽകിയിരിക്കുന്നത്. ചന്ദകോച്ചാറിെൻറ ഭർത്താവ് ദീപക് കോച്ചാറിെൻറയും വീഡിയോകോൺ ഗ്രൂപ്പിെൻറയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ന്യൂപവർ ലിമിറ്റഡ്.
സെബിയിൽ നിന്ന് നോട്ടീസ് ലഭിച്ച കാര്യം െഎ.സി.െഎ.സി.െഎ ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് നോട്ടീസ് ലഭിച്ചതെന്നും ഇതിന് സെബിക്ക് വൈകാതെ തന്നെ മറുപടി നൽകുമെന്നും ബാങ്ക് വ്യക്തമാക്കി. വീഡിയോകോണുമായി ബന്ധപ്പെട്ട ഇടപാടിൽ ബാങ്ക് മേധാവി അനധികൃത നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളെ തുടർന്നാണ് സെബിയുടെ നടപടി.
2012ൽ വീഡിയോകോണിന് െഎ.സി.െഎ.സി.െഎ ബാങ്ക് 3,250 കോടി വായ്പ നൽകിയിരുന്നു. ഇതിൽ 2810 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ദൂത് ദീപക് കൊച്ചാറിെൻറ ഉടമസ്ഥതയിലുള്ള ന്യൂപവർ എന്ന സ്ഥാപനത്തിന് കോടികൾ നൽകിയതായും വ്യക്തമായിരുന്നു. ഇൗ ഇടപാടുകളിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.