ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധന വില ജനങ്ങൾക്കുണ്ടാക്കുന്ന േക്ലശം മനസ്സിലാകുന്നുണ്ടെന്നും രാജ്യത്തിെൻറ സാമ്പത്തികസന്തുലനം പരിഗണിക്കുേമ്പാൾ നിരക്ക് കുറക്കാൻ സർക്കാറിന് ആവില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. എക്സൈസ് തീരുവ കുറച്ച് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വ്യക്തമായ മറുപടി പറയാതിരുന്ന അദ്ദേഹം, സംസ്ഥാനങ്ങൾ വിൽപന നികുതി/മൂല്യവർധിതനികുതി കുറച്ച് പ്രതിസന്ധിക്ക് അയവ് വരുത്തണമെന്ന് അഭിപ്രായപ്പെട്ടു. ഒപെക് രാഷ്ട്രങ്ങളാണ് ഉൽപാദനം വെട്ടിക്കുറച്ച് വില വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ ധനകമ്മി കുറച്ചുകൊണ്ടുവരാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുേമ്പാൾ ഇന്ധനത്തിെൻറ എക്സൈസ് തീരുവ കുറക്കുന്നത് തിരിച്ചടിയാകുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടിരുന്നു. ഇന്ധനവിലയിൽ ഒരുരൂപ കുറക്കുേമ്പാൾ ധനകമ്മിയിൽ വലിയ പ്രതിഫലനമുണ്ടാക്കും. 3.5 ശതമാനമുള്ള ധനകമ്മി 3.3 ശതമാനമായി കുറക്കുകയാണ് സർക്കാർ ലക്ഷ്യം. ഇന്ധനവില ഒന്നുരണ്ട് രൂപ വർധിക്കുന്നത് മൂലം പണപ്പെരുപ്പം ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.