മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ തകർച്ച. 800 പോയിൻറ് നഷ്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിലും 242 പോയിൻറിെൻറ നഷ്ടമുണ്ടായി. പണപ്പെരുപ്പ് നിരക്ക് ഉയരാനുള്ള സാധ്യതകൾ മുൻനിർത്തി ആർ.ബി.െഎ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ആശങ്ക വിപണിയിലും പ്രതിഫലിച്ചു.
മാരുതി സുസുക്കി, െഎ.സി.െഎ.സി.െഎ, റിലയൻസ്, എഷ്യൻ പെയിൻറ്, മഹീന്ദ്ര&മഹീന്ദ്ര, യെസ് ബാങ്ക് എന്നിവയാണ് ബോംബെ സൂചികയിൽ നഷ്ടം രേഖപ്പെടുത്തിയ ഒാഹരികൾ. റിലയൻസ്, െഎഷർ മോേട്ടാഴ്സ്, ടെക് മഹീന്ദ്ര, ടി.സി.എസ്, ഏഷ്യൻ പെയിൻറ് എന്നി കമ്പനികളാണ് നിഫ്റ്റിയിൽ നഷ്ടം രേഖപ്പെടുത്തിയത്.
ക്രൂഡ് ഒായിൽ വില വ്യാഴാഴ്ച ബാരലിന് 86 ഡോളറിലെത്തിയിരുന്നു. ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത. ഇക്കാര്യം വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നുണ്ട്. അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതോടെ നിക്ഷേപകർ അവിടെ പണമിറക്കാൻ കൂടുതൽ താൽപര്യം കാണിക്കുകയാണ്. ഒക്ടോബറിൽ ആദ്യ ആഴ്ച തന്നെ ഏകദേശം 452 കോടി രൂപ മൂല്യം വരുന്ന ഒാഹരികൾ വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞിരുന്നു. വിദേശമൂലധനത്തിെൻറ പുറത്തേക്കുള്ള ഒഴുക്ക് വിപണിയെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക രംഗത്തെ അമേരിക്കയുടെ ഏകാധിപത്യമായ നടപടികൾ മൂലം ഏഷ്യൻ വിപണികളിലും പ്രതിസന്ധി നേരിടുകയാണ്. ഇതും ഇന്ത്യൻ ഒാഹരി വിപണിയെ തളർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.