യു.എസ് വ്യോമാക്രമണം: ഓഹരി വിപണികളും ഇടിഞ്ഞു

മുംബൈ: യു.എസ് വ്യോമാക്രമണത്തിൽ ഇറാൻ കമാൻഡർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ്. നിഫ്റ്റി 0.35 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിലും 0.28 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഓയിൽ റിഫൈനറി, റീടെയിൽ, ടെലികോം തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇടിഞ്ഞത്. റിലയൻസ് ഇൻഡസ്ട്രീസ് 0.7 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഒ.എൻ.ജി.സി, ഗെയിൽ തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ ഒാഹരികൾ 2.4 ശതമാനം ഇടിഞ്ഞു. വിവിധ വിമാന കമ്പനികളുടെ ഓഹരികളും താഴ്ന്നിട്ടുണ്ട്.

സെപ്റ്റംബർ 17ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് എണ്ണവിലയിപ്പോൾ. 2.88 ശതമാനം വർധനയോടെ ബാരലിന് 68.16 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 0.26 ശതമാനം ഇടിഞ്ഞ് 71.55 രൂപയാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.

Tags:    
News Summary - Sensex, Nifty Slip-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.