2014 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് മോദി തെൻറ സ്വപ്ന പദ്ധതിയായി ഉയർത്തികൊണ്ട് വന്നതായിരുന്നു സാനന്ദിലെ ടാറ്റ നാനോ കാർ നിർമാണശാല. പശ്ചിമബംഗാളിൽ ടാറ്റ സി.പി.എമ്മിന് ചരമക്കുറിപ്പെഴുതിയപ്പോൾ മോദി തെൻറ രാഷ്ട്രീയ വിജയത്തിനായി ടാറ്റ നിർമാണശാലയെ ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാൽ, അഹമ്മദാബാദിൽ നിന്ന് 40 കിലോ മീറ്റർ മാത്രം അകലെയുള്ള സാനന്ദിൽ സാധാരണക്കാരുടെ ജീവിതത്തിൽ ടാറ്റയുടെ നിർമാണശാല വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് കാണാം.
2014ൽ ബി.ജെ.പി സർക്കാർ 1100 ഏക്കർ ഭൂമിയാണ് ടാറ്റക്ക് നൽകിയത്. 9,000 കോടി വായ്പയും അനുവദിച്ചു. ടാറ്റ ആവശ്യപ്പെട്ടലധികം ഭൂമിയും വായ്പയും ബി.ജെ.പി സർക്കാർ അനുവദിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് പോവുകയല്ലാതെ സാനന്ദ് ഉൾപ്പടെയുള്ള ഗുജറാത്തിലെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവതത്തെ രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കുന്നതില്ലെന്നതാണ് യാഥാർഥ്യം.
നാനോയുടെ നിർമാണശാലയിൽ ആധുനിക കാറുകളാണ് നിർമിക്കുന്നത്. പക്ഷേ ഇത് തങ്ങളുടെ ജീവിതത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ലെന്ന് നിർമാണശാലക്ക് സമീപത്തുള്ള ഗ്രാമങ്ങളുടെ ഗ്രാമമുഖ്യൻമാർ സാക്ഷ്യപ്പെടുത്തുന്നു. നാനോ നിർമാണശാലക്ക് അടുത്തുള്ള ഗ്രാമങ്ങളിൽ വെള്ളവും വൈദ്യുതി ഇനിയും കിട്ടാക്കനിയാണ്. സൈക്കിളുകളിൽ കിലോ മീറ്ററുകൾ താണ്ടിയാണ് ഇവർ കുടിവെള്ളം കൊണ്ട് വരുന്നത്. ഗ്രാമങ്ങളിലെ സ്കൂളുകളുടെ സ്ഥിതിയും മോശമാണ്. തെരഞ്ഞെടുപ്പുകൾ വരുേമ്പാൾ പോലും രാഷ്ട്രീയ പാർട്ടികൾ ഇവിടേക്ക് എത്താറില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. കാർ നിർമാണശാലക്കായി ഭൂമി വിട്ടുനൽകിയവർക്ക് ടാറ്റ ജോലി നൽകിയെങ്കിലും 7,000 മുതൽ 10,000 രൂപ വരെ മാത്രമാണ് ഇവർക്ക് ശമ്പളമായി ലഭിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുേമ്പാൾ മാത്രമേ വികസനം ശരിയായ ദിശയിലാകു. വികസനത്തെ സംബന്ധിച്ച ഇൗ പ്രാഥമിക തത്വമാണ് ഗുജറാത്തിൽ ലംഘിക്കപ്പെടുന്നത്. സാനന്ദിന് സമീപത്തെ ഗ്രാമങ്ങളിൽ വെള്ളവും വെളിച്ചവും എത്തിക്കുന്നതിന് ടാറ്റക്ക് കൊടുത്ത 9,000 കോടിയുടെ പകുതി പോലും ആവശ്യമില്ല. പക്ഷേ കോർപ്പറേറ്റ് താൽപര്യങ്ങൾ ഭരണാധികാരികളെ സ്വാധീനിക്കുേമ്പാൾ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഗണന കിട്ടാതെ പോകുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഗുജറാത്തിെൻറ പടിവാതിലിലെത്തുേമ്പാൾ കോർപ്പറേറ്റുകളെ മാത്രമാണ് ബി.ജെ.പി സർക്കാർ പരിഗണിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.