ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാൾ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമ നോട് ഇളവുകൾ ആവശ്യപ്പെട്ട് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. ലൈസൻസ് ഫീ, ജി.എസ്.ടി തുടങ്ങിയവയിൽ ഇളവ് വേണമെന്നാണ് രവിശങ്കർ പ്രസാദിെൻറ ആവശ്യം.
ടെലികോം സേവനദാതാക്കളുടെ യോഗം ആഗസ്റ്റ് 22ന് വിളിച്ചതായി രവിശങ്കർ പ്രസാദ് നിർമലാ സീതാരാമനെ അറിയിച്ചു. യോഗത്തിൽ വോഡഫോൺ-ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള ടെലികോം ഉപകരണങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടതായി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
ടെലികോം മേഖലയിൽ നിന്നുള്ള വരുമാനം 2017 സാമ്പത്തിക വർഷത്തിൽ 1.85 ലക്ഷം കോടിയായിരുന്നത് ഈ സാമ്പത്തിക വർഷം 1.39 ലക്ഷം കോടിയായി കുറഞ്ഞതായും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ഏകദേശം എട്ട് ലക്ഷം കോടിയാണ് ടെലികോം മേഖലയുടെ ആകെ ബാധ്യത. റിലയൻസ് ജിയോ മാത്രമാണ് ലാഭമുണ്ടാക്കുന്ന ഏക കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.