ന്യൂഡൽഹി: 11,000 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) പണം തട്ടിപ്പിൽ പ്രതിയായ നീരവ് മോദി കേസിനെ പരോക്ഷമായി വെല്ലുവിളിക്കുകയാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് (ഇ.ഡി) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. തെൻറ കമ്പനിയായ ‘ഫയർ സ്റ്റാർ ഡയമണ്ട്സ്’ വഴിയാണ് മോദിയുടെ നീക്കങ്ങളെന്ന് ജസ്റ്റിസുമാരായ എസ്. മുരളീധർ, െഎ.എസ്. മേഹ്ത എന്നിവരുെട ബെഞ്ചിനെ ഇ.ഡി ബോധിപ്പിച്ചു.
നിയമത്തെ ദുരുപയോഗം ചെയ്യാനാണ് മോദിയുടെ ശ്രമമെന്ന് എൻഫോഴ്സ്മെൻറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സന്ദീപ് സേത്തി പറഞ്ഞു. മോദി മുങ്ങിയ ശേഷം തെൻറ കമ്പനി വഴിയാണ് കോടതിയെ സമീപിക്കുന്നത്. കേസിലെ എൻഫോഴ്സ്മെൻറ് നടപടിക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഫയർസ്റ്റാർ ഡയമണ്ട്സ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറിെൻറ സ്റ്റാൻഡിങ് കോൺസൽ അമിത് മഹാജൻ വഴി എൻഫോഴ്സ്മെൻറ് ഇതിനെ എതിർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.