ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുപേ കാർഡിനെ പ്രോൽസാഹിപ്പിക്കുകയാണെന്ന പരാതിയുമായി പേയ്മെൻറ് പ്രൊസസർ മാസ്റ്റർകാർഡ്. യു.എസ് സർക്കാറിന് മുമ്പാകെയാണ് ലോകത്തെ രണ്ടാമത്തെ വലിയ പേയ്മെൻറ് പ്രൊസസറായ മാസ്റ്റർകാർഡ് പരാതി ഉന്നയിച്ചത്. ദേശീയതയുടെ പേരിൽ മോദി റുപേ കാർഡിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് പരാതി.
ഇന്ത്യയിൽ റുപേ കാർഡ് ഇടപാടുകൾ വർധിക്കുന്നത് വീസ, മാസ്റ്ററർകാർഡ് തുടങ്ങിയ കമ്പനികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവരുടെ ഇടപാടുകളിൽ കുറവുണ്ടാകുന്നതിനും റുപേ കാർഡ് കാരണമായിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിൽ വാണിജ്യ മേഖലയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വാർത്തകളും പുറത്ത് വരുന്നത്.
നേരത്തെ 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ മാസ്റ്റർകാർഡ് തീരുമാനിച്ചിരുന്നു. ഏകദേശം 2000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് മാസ്റ്റർകാർഡ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.