നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ച് കളയണമെന്ന് ജില്ലാഭരണകൂടം

മുംബൈ: പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട നീരവ് മോദിയുടെ ഉടമസ്ഥതയിൽ മുംബൈയിലെ അലിബാഗിലുള്ള 100 കോടിയുടെ ബംഗ ്ലാവ് അനധികൃതമെന്ന് ജില്ലാ ഭരണകൂടം. തീരദേശ നിയന്ത്രണം ചട്ടം ലംഘിച്ചാണ് ആഡംബര ബംഗ്ലാവ് നിർമിച്ചതെന്ന് റായ ്ഗഢ് ജില്ലാ കലക്ടർ സുര്യവൻഷി പറഞ്ഞു.

33,000 ചതുരശ്ര അടിയിലാണ് നീരവ് മോദി ആഡംബര ബംഗ്ലാവ് നിർമിച്ചിരിക് കുന്നത്. ഇത് പൊളിച്ച് കളയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റായ്ഗഢ് ജില്ലയിൽ നിർമിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടിരുന്നു. 2009ലാണ് ഹരജി സമർപ്പിക്കപ്പെട്ടത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള അനധികൃത കെട്ടിടങ്ങൾക്കെതിരെ പരിശോധിച്ച് നടപടിയെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, ഇൗ ഉത്തരവിനെതിരെ പി.എൻ.ബി തട്ടിപ്പ് കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈകോടതിയെ സമീപിച്ചു. പിന്നീട് വിലപിടിച്ച വസ്തുക്കളെല്ലാം മാറ്റി ബംഗ്ലാവ് ജില്ലാ ഭരണകൂടത്തിന് തന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കൈമാറി. നീരവ് മോദിക്കൊപ്പം പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട മെഹുൽ ചോക്സിക്കും ആലിബാഗിൽ ആഡംബര വസതിയുണ്ട്.

Tags:    
News Summary - Nirav Modi's Rs. 100-Crore Bungalow In Alibaug Illegal, To Be Demolished-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.