ന്യൂഡൽഹി: രാജ്യത്തെ വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ നഷ്ടം രേഖപ്പെടുത്തി. 2017^18 ജനുവരി^മാർച്ച് പാദത്തിൽ 7718 േകാടി രൂപയുടെ നഷ്ടമാണുണ്ടായത്. മറ്റൊരു പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനൽ ബാങ്ക് നാലാംപാദത്തിൽ 13,417 കോടിയുടെ കനത്തനഷ്ടം നേരിട്ടിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കരുതൽധനം 28,096 കോടിയായി വർധിച്ചതാണ് ബാങ്കിനെ നഷ്ടത്തിലാക്കിയത്. കിട്ടാക്കടത്തിെൻറ തോത് ക്രമാതീതമായി വർധിച്ചതും നഷ്ടത്തിന് ആക്കംകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.