പി.എഫ് അക്കൗണ്ട് മാറ്റം ലളിതമാക്കുന്നു

ന്യൂഡൽഹി: ജോലിയോ സ്ഥാപനമോ മാറുന്നത് അനുസരിച്ച് ജീവനക്കാർ പി.എഫ് അക്കൗണ്ട് നിർത്തുന്ന രീതി അവസാനിപ്പിക്കുന്നു. പ്രത്യേകം അപേക്ഷ നൽകാതെയും നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുങ്ങാതെയും ഇനി പി.എഫ് അക്കൗണ്ട് പുതിയ ജോലി സ്ഥാപനത്തിലേക്ക് മാറ്റാനാവുന്ന സംവിധാനം അടുത്ത മാസം മുതൽ  നിലവിൽ വരും. 

ജീവനക്കാരോ തൊഴിലാളികളോ തങ്ങളുടെ ജോലി മാറുേമ്പാഴൊക്കെ പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് നിലവിലെ പതിവ്. പുതിയ തീരുമാനം അനുസരിച്ച് ഒറ്റ അക്കൗണ്ട് തുറന്നാൽ അത് ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ കഴിയും. അടുത്ത മാസം മുതൽ പ്രത്യേകം അപേക്ഷ നൽകാതെ തന്നെ തനിയെ അക്കൗണ്ടുകൾ പുതിയ തൊഴിൽ സ്ഥാപനത്തിലേക്ക് മാറും. എല്ലാ പി.എഫ് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചാണ് പരിഷ്ക്കാരം നടപ്പാക്കുന്നത്. 

അക്കൗണ്ട് ക്ലോസ് ചെയ്യുകയോ പുതിയത് തുറക്കുകയോ ചെയ്യാതെ തന്നെ മൂന്ന് ദിവസത്തിനകം പുതിയ സ്ഥാപനത്തിലേക്ക് പി.എഫ് അക്കൗണ്ട് മാറുന്ന രീതിയാണ് നടപ്പാക്കുന്നത്.
Tags:    
News Summary - Moving to new job? You won't have to worry about PF account- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.