നീരവ് മോദിയെ കണ്ടെത്താൻ അന്വേഷണം നടത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ തട്ടിപ്പ് നടത്തിയ നീരവ് മോദിയെ കണ്ടെത്താൻ അന്വേഷണങ്ങളൊന്നും നടത്തുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നീരവ് എവിടെയുണ്ടെന്ന് കണ്ടെത്തേണ്ടത് അന്വേഷണ എജൻസികളാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കമുർ പറഞ്ഞു. നീരവിെൻറ പാസ്പോർട്ട് റദ്ദാക്കാതിരിക്കാനാുള്ള കാരണം കാണിക്കൽ നോട്ടീസ്  കൈമാറിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നീരവ് മോദിയുടെ പുതിയ ഇമെയിൽ അഡ്രസിലേക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിെൻറ ഇന്ത്യയിലെ വിലാസത്തിലേക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിനുള്ള നീരവിെൻറ മറുപടിക്കായി കാത്തിരിക്കുകയാണ്. അത് ലഭിച്ചില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ട് പോവുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. അടുത്തതായി നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരി 16നാണ് വിദേശകാര്യ മന്ത്രാലയം നീരവ് മോദിയുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തത്. അതേ സമയം, നീരവ് മോദി ബെൽജിയത്തിലുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. പി.എൻ.ബി ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ നീരവ് േമാദി തട്ടിയെടുത്തുവെന്നാണ് ആരോപണം.

Tags:    
News Summary - MEA on neerav modi issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.