ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയും സ്ഥീരികരിച്ചു.രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് സാമ്പത്തിക ഉപദേശക സമിതി യോഗം ചേർന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. എന്നാൽ എന്ത് കൊണ്ട് വളർച്ച കുറഞ്ഞുവെന്ന മാധ്യമ പ്രവർത്തകരുെട ചോദ്യത്തിന് അതിപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നാണ് സമിതി ചെയർമാൻ ബിബേക് ദിബ്രോയ് പ്രതികരിച്ചു. അതേസമയം, സാമ്പത്തിക രംഗത്ത് ചില പുതിയ നയങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ബജറ്റിലായിരിക്കും അടുത്ത കുറച്ച് മാസങ്ങളിൽ ഉപദേശക സമിതി ശ്രദ്ധകേന്ദ്രീകരിക്കുക. വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി ബജറ്റിനുള്ള ശിപാർശകൾ സമിതി സമർപ്പിക്കും. പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും അവർ അറിയിച്ചു.
രാജ്യത്തിെൻറ ജി.ഡി.പി വളർച്ച മൂന്ന് വർഷത്തിനിടയിലെ താഴ്ചയിലേക്ക് എത്തിയതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഇൗ വാർത്തകൾക്കിടെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക സമിതി ആദ്യ യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.