കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന വിലയിൽ. ഗ്രാമിന് 3050 രൂപ യും പവന് 24,400 രൂപയുമാണ് കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവില. ജനുവരി 26നാണ് സ്വർണം റെക്ക ോഡ് വിലയിലെത്തിയത്. ഒരു മാസത്തിനിടെ 1040 രൂപയാണ് പവന് വർധിച്ചത്. അന്താരാഷ്ട്ര വി പണിയിൽ സ്വർണത്തിന് വില കൂടിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഒരു ദിവസംകൊണ്ട് സ്വർണവില ഒൗൺസിന് 30 ഡോളറാണ് വർധിച്ചത്.
സ്വർണത്തിെൻറ ഇതുവെരയുള്ള റെക്കോഡ് വില 2012 നവംബർ 27നായിരുന്നു. അന്ന് പവന് 24,240ഉം ഗ്രാമിന് 3030 രൂപയുമായിരുന്നു . ആറു വർഷത്തിനിടെ സ്വർണത്തിന് ഏറ്റവും കുറഞ്ഞത് 2015 ആഗസ്റ്റ് ആറിനായിരുന്നു. പവന് 18,720 രൂപയിലെത്തി. 2012നു ശേഷം സ്വർണം പവന് 24,000 രൂപ കടന്നത് ഇൗവർഷം ജനുവരി 15നായിരുന്നു. അതിനു ശേഷം വില 24,000 രൂപയിൽ താഴെ പോയിട്ടില്ല. പുതിയ വർഷത്തിലെ ആദ്യദിനം പവന് 23,440 രൂപയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ 23,680 രൂപയും. ഡിസംബർ ഒന്നിന് 22,520 രൂപയായതാണ് സമീപകാലത്തെ കുറഞ്ഞ നിരക്ക്. ഇതിനു ശേഷം രണ്ടു മാസത്തിനിടെ 1880 രൂപയോളം വർധിച്ചു.
സ്വർണ വില തുടർച്ചയായി ഉയർന്നുനിന്നതോടെ പഴയ സ്വർണം വിൽക്കാനുള്ള ഉപഭോക്താക്കളുടെ തിരക്ക് വർധിച്ചു. അതേസമയം, ചെറുകിട കച്ചവടക്കാരിൽ പലരും ഉപഭോക്താക്കളിൽനിന്ന് പഴയ സ്വർണം വാങ്ങുന്നത് നിയന്ത്രിച്ചിട്ടുമുണ്ട്. സ്വർണ വിലയിൽ വീണ്ടും കുറവു വരുമെന്ന നിഗമനത്തിലാണ് പലരും പഴയ സ്വർണം വാങ്ങാൻ മടിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനൊപ്പം രൂപയുടെ വിലയിടിവും സ്വർണ വിപണിയിൽ പ്രതിഫലിച്ചെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോ. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.