ന്യൂഡൽഹി: 2018 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മൊത്ത അഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച നിരക്കിൽ വർധന. 8.2 ശതമാനമാണ് ആദ്യപാദത്തിലെ ജി.ഡി.പി വളർച്ച നിരക്ക്. 2016ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ ജി.ഡി.പി വർധിക്കുന്നത്. ജി.ഡി.പി 7.6 ശതമാനം വരെ ഉയരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. കഴിഞ്ഞ പാദത്തിൽ 7.7 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച നിരക്ക്.
നിർമാണ മേഖലയിലേയും ഉപഭോക്തൃ മേഖലയിലേയും ഉണർവാണ് ജി.ഡി.പി മെച്ചപ്പെടുന്നതിന് കാരണമായത്. ഒക്ടോബറിൽ തുടങ്ങാനിരിക്കുന്ന ആർ.ബി.െഎ വായ്പനയ അവലോകന സമിതിയും ജി.ഡി.പി കൂടിയത് പരിഗണിക്കും. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം റെക്കോർഡ് തകർച്ച നേരിടുേമ്പാഴാണ് ജി.ഡി.പി ഉയർന്നിരിക്കുന്നത്.
അതേ സമയം, ഇന്ത്യൻ ഒാഹരി വിപണി ഇന്ന് കാര്യമായ നേട്ടമുണ്ടായില്ല. ബോംബെ സൂചിക സെൻസെക്സ് നഷ്ത്തോടെ വ്യാപാരം അവസാനിച്ചപ്പോൾ ദേശീയ സൂചിക നിഫ്റ്റി നേരിയ നേട്ടമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.