ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗത്തിൽ തിരിച്ചു വരികയാണെന്ന് റേറ്റിങ് ഏജൻസിയായ എസ്&പി ഗ്ലോബൽ. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സ്ഥിതി മെച്ചപ്പെടുകയാണെന്നും എസ്&പി വ്യക്തമാക്കുന്നു. അതേസമയം, ചൈനയുടെ വളർച്ച കുറയാൻ സാധ്യതയുണ്ടെന്നും ഏജൻസി പ്രവചിക്കുന്നു. റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയിലുണ്ടായ പ്രതിസന്ധിയാണ് ചൈനക്ക് തിരിച്ചടിയാവുക.
2022 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും ഏജൻസി വ്യക്തമാക്കുന്നു. അതേസമയം ചൈനയുടെ വളർച്ചാനിരക്ക് 30 ബേസിക് പോയിന്‍റ് കുറച്ച് എട്ട് ശതമാനമാക്കി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കോവിഡ് രണ്ടാം തരംഗം മൂലം വലിയ സാമ്പത്തിക തിരിച്ചടിയുണ്ടായി. എന്നാൽ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവന്നുവെന്നും എസ്&പി വ്യക്തമാക്കുന്നു. അതേസമയം, പണപ്പെരുപ്പവും പൊതുകടം വർധിക്കുന്നതും ആശങ്കയാണെന്നും ഏജൻസി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.