കൊച്ചി: വളര്‍ച്ച സാധ്യമാക്കി ചെറുകിട സംരംഭങ്ങളെ ശാക്തീകരിക്കുക എന്ന കാഴ്ചപ്പാടോടെ സംഘടിപ്പിച്ച ബിസ്കോൺ -2023 സംരംഭകർക്കും വ്യവസായ മേഖലയിൽ നിലകൊള്ളുന്നവർക്കും ആവേശമായി. ബിസിനസ് രംഗത്തെ പരിചയസമ്പന്നരും വിവിധ വിഷയങ്ങളിലെ വിദഗ്ധരും നയിച്ച ക്ലാസുകളും ചർച്ചകളും സംരംഭകർക്ക് പുത്തൻ അറിവുകളാണ് നൽകിയത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ പീപ്പിള്‍സ് ഫൗണ്ടേഷന്, ഇംപെക്സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച കോൺഫറസ് ഇംപെക്സ് ഗ്രൂപ് സ്ഥാപകനും എം.ഡിയുമായ സി. നുവൈസ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സ്വപ്നത്തിനൊപ്പം നിൽക്കാൻ പറ്റിയ ടീമിനെ കണ്ടെത്തുകയും അവരെ ഒപ്പം നിർത്തുകയും അവരിലൂടെ ബിസിനസ് നടത്തുകയും ചെയ്യുക എന്നത് വിജയത്തിന്റെ ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ നടത്തുന്ന 350ൽപരം സംരംഭകർ പങ്കെടുത്തു.
പീപ്പിള്‍സ് ഫൗണ്ടേഷന് ചെയര്മാന് എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ ബിസിനിസ് രംഗത്തെ അനുഭവങ്ങളും വെല്ലുവിളിയും വിജയവഴികളും പങ്കുവെച്ച് രാജ്യത്ത് അറിയപ്പെടുന്ന സംരംഭകർ സംസാരിച്ചു.
ഐ.ഡി ഫ്രഷ് ഫുഡ് സഹ-സ്ഥാപകനും സി.ഇ.ഒയുമായ പി.സി. മുസ്തഫ, വി.കെ.സി ഗ്രൂപ് എം.ഡി വി.കെ.സി. റസാഖ്, കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റി വി.സി ഡോ. സജി ഗോപിനാഥ്, ടൈ കേരള മുന്‍ പ്രസിഡന്റ് അജിത് എ. മൂപ്പന്, മൗണ്ട് ജൂഡി വെേഞ്ച്വഴ്സ് മാനേജിങ് പാര്‍ട്ണര്‍ ശരീഫ് കോട്ടപ്പുറത്ത്, സെക്യൂറ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എം.എ. മെഹബൂബ്, തൃശൂര്‍ എം.എസ്.എം.ഇ - ഡി.ഐ ജോയന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ്, സിഡ്ബി ഡെപ്യൂട്ടി ജനറൽ മാനേജർ കെ.വി. കാർത്തികേയൻ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് എന്‍.ഐ.ടി - ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ സി.ഇ.ഒ ഡോ. പ്രീതി, ലാമിറ്റ് ഗ്രൂപ് എം.ഡി മുസ്തഖീം, ഇന്റപര്പ്പിള് ടെക്നോളജീസ് സഹസ്ഥാപകനും സി.ഇ.ഒയുമായ കെ. സാഹിര്‍, പീപ്പിള്‍സ് ഫൗണ്ടേഷന് പ്രോജക്ട് ഡയറക്ടര്‍ ഡോ. നിഷാദ് വി.എം, ഫിനാൻസ് മാനേജർ ഒ.കെ. ഫാരിസ് തുടങ്ങിയവര്‍ മേഡറേറ്റര്മാരായിരുന്നു. നെസ്റ്റ് ഗ്രൂപ് സ്ഥാപക വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍. ജഹാംഗീര്‍ സമാപനം നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന് സെക്രട്ടറി എം. അബ്ദുല്‍ മജീദ്, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് സി.എച്ച്. അബ്ദുല്‍ റഹീം, പീപ്പിൾസ് ഫൗണ്ടേഷൻ എറണാകുളം ജില്ല, സിറ്റി രക്ഷാധികാരികളായ എം.പി. ഫൈസൽ, ജമാൽ പാനായിക്കുളം എന്നിവരും സംസാരിച്ചു. ബിസ്കോൺ ജനറൽ കൺവീനർ പി.എം. ഹാരിസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.