കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായി അപകടത്തിൽ രണ്ടുപേരുടെ നില ഗുരുതരം. ടാങ്കർ ലോറി ഡ്രൈവർ നിസാർ, ബസ് യാത്രക്കാരി സുമ കുറ്റ്യാടി (54) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു അപകടം.
കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക് വന്ന ബസും പേരാമ്പ്രയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയൂർ കുടക്കൽ താഴെ ഇറക്കത്തിൽ ദിശ തെറ്റിച്ചു വന്ന ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനും ബസിന്റെ മുൻ ഭാഗവും പൂർണമായി തകർന്നു. ബസ് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ടാങ്കർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും ബസ് ഡ്രൈവറുടെ പിൻസീറ്റിൽ കൂടുങ്ങിയ യാത്രക്കാരിയെയും കാബിനുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റ നിഷ (35) കോതോട്, ദിൽഷ (28) പെരുവണ്ണൂമുഴി, ബിന്ധ്യ (35) കുറ്റ്യാടി, ഫാത്തിമ മറഹബ (15) നടുവണ്ണൂർ, നസീറ (40), മുഹമ്മദ് അർഹം (10), മറിയം ഫിറോസ (19), എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആദിലക്ഷ്മി (9) കോതട്, നേഹ (15) കൂത്താളി, അശ്വതി (36) കൂത്താളി, ഹരിചന്ദന (24) എരവട്ടൂർ എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.