വീട്ടിനകത്തോ പുറത്തോ എവിടെനോക്കിയാലും കാണുന്ന നമ്മുടെ സ്വന്തം ചിരട്ടയാണ് ഇന്നത്തെ താരം. ആവശ്യത്തിന് തേങ്ങ പൊതിച്ച് കാമ്പെടുത്ത് നാം വലിച്ചെറിയുകയാണ് പതിവ്. അല്ലെങ്കിൽ, അടുക്കളയിലെ അടുപ്പിൽ എരിഞ്ഞുതീരാനായിരിക്കും വിധി. എന്നാൽ, നാം നിസാരക്കാരനായി കാണുന്ന ഇവൻ ചില്ലറക്കാരനല്ല കെട്ടോ.. ഇന്ന് വിപണി ഭരിച്ചുകൊണ്ടിരിക്കുന്ന വിരുതനാണ് ചിരട്ട.
മൂല്യമേറിക്കൊണ്ടിരിക്കുന്ന ചിരട്ടക്ക് കിട്ടുന്ന വില പോലും ലഭിക്കില്ല പച്ചത്തേങ്ങയ്ക്ക്. അടുത്തിടെ ഒറ്റത്തവണയായി മൂന്നിരട്ടി വിലയാണ് ചിരട്ടക്ക് വർധിച്ചത്. നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് വിപണിയിൽ 32 രൂപ മുതൽ 35 രൂപ വരെ മൊത്തക്കച്ചവടക്കാർ നൽകുന്നുണ്ട്. നാട്ടിൻപുറങ്ങളിലെയും മാർക്കറ്റുകളിലേയും ചെറുകിട കച്ചവടക്കാരിൽനിന്നും അന്യസംസ്ഥാനത്തെ മൊത്തക്കച്ചവടക്കാർ കൊണ്ടുപോകുന്നതായാണ് വിവരം. ഓൺലൈൻ സെല്ലിങ് പ്ലാറ്റ്ഫോമുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് ഏകദേശം 299 രൂപയോളമാണ് ചിരട്ടയുടെ മോഹവില. അതിനുപുറമേ, ചിരട്ട നിർമിത കരകൗശല വസ്തുക്കൾക്കും 300 മുതൽ 1000 കടന്നിട്ടാണ് പോക്ക്.
നമ്മുടെ ഇടയിൽ ചിരട്ടയ്ക്ക് ഉപയോഗമില്ലെങ്കിലും വ്യവസായ മേഖലകളിൽ വൻ ഡിമാന്റാണ്. ആഗോളതലത്തിൽ ചിരട്ട പല ഉൽപന്നങ്ങളുടെയും മുഖ്യചേരുവയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..? പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ ഉൽപന്നങ്ങൾ നിർമിക്കാൻ പല രാജ്യങ്ങളും വൻകിട കമ്പനികളും ഇന്ന് ചിരട്ട വൻതോതിൽ ഉപയോഗിച്ചുവരുന്നു. ഇത് പ്രധാനമായിട്ടും ഉപയോഗിക്കുന്നത് എന്തിനാണെന്ന് പരിശോധിക്കാം.
ഇത്രയേറെ ആവശ്യങ്ങളും ഉപകാരങ്ങളും ഉള്ളതുകൊണ്ടുതന്നെയാണ് ആഗോളതലത്തിൽ ചിരട്ട താരമായി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വെറുതേ പാഴാക്കിക്കളയാതെ ചിരട്ട. ഭദ്രമായി എടുത്തുവെച്ച് ആവശ്യക്കാർ വരുമ്പോൾ കൊടുത്താൽ മാത്രം മതി. കൈകുമ്പിളിൽ പണംനിറഞ്ഞോളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.