കോഴിക്കോട്: റബർ തോട്ടങ്ങളുടെ സംരക്ഷകനായെത്തിയ തോട്ടപ്പയർ അതിരു ഭേദിച്ച് മറ്റു വിളകളുടെ െകാലയാളിയാകുന്നു. നൈട്രജൻ സമൃദ്ധിക്കായും മണ്ണൊലിപ്പും മറ്റു കളകളും തടയാനും നടുന്ന ‘മുകുന ബ്രാക്റ്റിയറ്റ’, ‘പ്യുറാറിയ ഫേസിയോലോയ്ഡസ്’ എന്നീ ഇനങ്ങളിലുള്ള തോട്ടപ്പയറുകളാണ് പടർന്നുപിടിക്കുന്നത്. ഈ അധിനിവേശ സസ്യത്തിെൻറ നീരാളിപ്പിടിത്തത്തിൽ തദ്ദേശീയ വിളകളാണ് ഇല്ലാതാവുന്നത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലെ മലയിടിച്ചിലിെൻറ ഭാഗമായി സംരക്ഷിത വനങ്ങളിലും ഒലിച്ചെത്തിയ തോട്ടപ്പയർ അവിടെയും ആധിപത്യം സ്ഥാപിക്കുകയാണ്.
റബർതോട്ടങ്ങളിൽനിന്ന് ദേശീയപാതയടക്കമുള്ള റോഡുകൾക്ക് അരികിലേക്കും ഇവയെത്തിയിട്ടുണ്ട്. പച്ചപ്പ് കാണാൻ ഭംഗിയുെണ്ടങ്കിലും അന്തകസ്വഭാവമുള്ളവയാണ് ഈ വള്ളികൾ. താമരശ്ശേരി ചുരത്തിെൻറ അടിവാരത്ത് കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഇവ അധിനിവേശം നടത്തുന്നത്. ഏക്കർകണക്കിന് തോട്ടങ്ങളിൽ റബർ കൃഷിയുണ്ടായിരുന്ന കിനാലൂർ എസ്റ്റേറ്റിൽ ഇപ്പോൾ കൃഷി കുറഞ്ഞെങ്കിലും തോട്ടപ്പയർ ‘സ്ഥലം വിട്ടിട്ടില്ല’. അധിനിവേശ സസ്യങ്ങളുടെ വ്യാപനത്തിനെതിരെ വനംവകുപ്പ് ചില നടപടികൾ തുടങ്ങിയെങ്കിലും നാട്ടിലെ കടന്നുകയറ്റത്തിനെതിരെ കൃഷിവകുപ്പിൽ നിന്നടക്കം കാര്യമായ ഇടപെടലുണ്ടായിട്ടില്ല. പ്ലാേൻറഷൻ ഉടമകൾക്കെതിരെ നടപടിക്കും മുതിരുന്നില്ലെന്ന ആക്ഷേപമുണ്ട്.
മുൻകാലങ്ങളിൽ ത്രിപുരയിൽ നിന്നാണ് വിദേശ ഇനമായ തോട്ടപ്പയർ കേരളത്തിലെത്തിയത്. പിന്നീട്, മലേഷ്യയിലെ എണ്ണപ്പനത്തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാൻ കേരളത്തിൽനിന്ന് കയറ്റിയയച്ചിരുന്നു. റബർ കൃഷിയുടെ സംരക്ഷകനായതിനാൽ റബർ ബോർഡും ഇത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാൽ, വന്മരങ്ങളുൾപ്പെടെ നശിപ്പിച്ചാണ് ഇപ്പോൾ തോട്ടപ്പയറിെൻറ കടന്നുകയറ്റം. തൃശൂർ പീച്ചിയിലെ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) ‘മുകുന ബ്രാക്റ്റിയറ്റ’, ‘പ്യുറാറിയ ഫേസിയോലോയ്ഡസ്’ എന്നീ തോട്ടപ്പയർ ഇനങ്ങളെ കേരളത്തിലെ 10 അപകടകാരികളായ അധിനിവേശ സസ്യങ്ങളിലുൾപ്പെടുത്തിയിരുന്നു.
ഇവയുടെ വ്യാപനം തടയാൻ പ്രോട്ടോകോൾ തയാറാക്കിയതായി കെ.എഫ്.ആർ.ഐയിലെ ഫോറസ്റ്റ് എൻറമോളജി വകുപ്പിലെ ശാസ്ത്രജ്ഞനായ ഡോ. ടി.വി. സജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കാട്ടിൽ തോട്ടപ്പയർ എത്തിയാൽ പിടിച്ചാൽകിട്ടാത്ത അവസ്ഥയാകുമെന്ന് സജീവ് പറഞ്ഞു. തോട്ടപ്പയറിനെ നശിപ്പിക്കുേമ്പാൾ പകരം എന്ത് വെച്ചുപിടിപ്പിക്കണമെന്ന് കൃത്യമായ പദ്ധതി വേണം. പൂർണമായും ഇല്ലാതാക്കിയാലും അധിനിവേശ സസ്യങ്ങൾ വീണ്ടും ഇടംപിടിക്കാനിടയുണ്ട്.
ഇത് നീക്കിയ സ്ഥലത്ത് ഉടൻ തദ്ദേശീയ സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് പ്രദേശം ‘പിടിച്ചെടുക്കണെമന്നും’ സജീവ് അഭിപ്രായെപ്പട്ടു. ഈരീതിയിലുള്ള പ്രോട്ടോക്കോളാണ് കെ.എഫ്.ആർ.ഐ തയാറാക്കി അധികൃതർക്ക് കൈമാറിയത്. േകരളത്തിൽ പ്രളയം വന്ന ശേഷം ചില അധിനിവേശ സസ്യങ്ങൾ പൂർണമായും ഇല്ലാതായതായും മറ്റുചിലത് വ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.